Support : +91 98954 15839
contact@newssixnews.com
  •  ◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. ◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. ◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. ◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്‍കി. ◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദും കെ. മുരളീധരനും. ◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. . ◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്. ◾ ◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. ◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. ◾ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. ◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

ഇലക്ഷൻ കമ്മിഷനെ നേർവഴിക്ക് നയിക്കാൻ ജനകീയ പ്രതിരോധം ഉയർന്നു വരണം - പ്രശാന്ത് ഭൂഷൺ


01.10.2025

അയൂബ് ഖാൻ

തിരുവനന്തപുരം: ജനങ്ങളിൽ നിന്നും എല്ലാം മറയ്ക്കുന്ന ഇലക്ഷൻ കമ്മിഷനെ നേർവഴിക്ക് നയിക്കാൻ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ഇലക്ഷൻ കമ്മീഷൻ്റെ സുതാര്യതക്കായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടികളുടെ ഭാഗമായി കെപിസിസി വിചാർ വിഭാഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരി കാമ്പയിൻ ദേശീയതലത്തിൽ നടത്തണം.വലിയ സമരങ്ങളിലൂടെ മാത്രമേ തിരുത്തലുകൾ സാധ്യമാകൂ.ഗവൺമെൻ്റ് ഏകപക്ഷീയമായി ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നതു അനുചിതമാണ്. കേന്ദ്ര സർക്കാരിൻ്റെ ഇഷ്ടക്കാരെ നിയമിക്കുന്നതിലൂടെ കമ്മീഷൻ്റെ നിഷ്പക്ഷത ഇല്ലാതാകുന്നു.കേസിൽ പ്രതിയാക്കപ്പെടുന്നവരെ അയോഗ്യത കൽപ്പിക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കണം.ഭരണ സംവിധാനത്തിന് ആരെയും ക്രിമിനൽ കേസുകളിൽ പ്രതിയാക്കാമെന്നു അദ്ദേഹം പറഞ്ഞു. വീവി പാക്ട് എണ്ണാതിരിക്കുന്നതു തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന് വേണ്ടി മാത്രമാണ്.ഇലക്ഷൻ്റെ അവസാന നിമിഷങ്ങളിൽ വോട്ടർമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നത് അവിശ്വസനീയമാണ്.സംശയം ഒഴിവാക്കാൻ പോളിംഗ് ബൂത്തുകളിൽ വീഡിയോ റിക്കോർഡിങ് അത്യന്താപേക്ഷിതമാണ്. വോട്ടർമാർ വോട്ട് നൽകി പ്രതിനിധികളെ തെരെഞ്ഞെടുത്ത് അവർക്ക് ഭരണാധികാരം ഏല്പിച്ചുകൊടുത്ത് തങ്ങളുടെ ഭാഗധേയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പ്രാതിനിധ്യ ജനാധിപത്യ സംബ്രദായ ത്തിൽ തെരെഞ്ഞെടുപ്പ് രീതികൾക്കും അത് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനും അതീവ പ്രധാന്യമുണ്ട്. തെരഞ്ഞെടുപ്പ് സംബ്രദായം കുറ്റമറ്റതും സുതാര്യവും സത്യസന്ധവും നിഷ് പക്ഷവും ആയിരിക്കേണ്ടതുണ്ട്. . രാഷ്ട്രീയ പ്രത്യയ ശസ്ത്രങ്ങളെക്കാളും ആശയാദർശങ്ങളെക്കാളും സ്ഥാനാർഥിയുടെ വ്യക്തിപരമായ നന്മയെ ക്കാളും സാധാരണ വോട്ടർമാരെ സ്വാധീ നിക്കുന്നത് പണം ചെലവഴിച്ച് സൃഷ്ടിക്കുന്ന പ്രകടനപരതയാണ്. മറ്റൊരു കാര്യം സ്ഥാനാർത്ഥികളും പാർട്ടികളും ഈ വൻ തുകകൾ എവിടെ നിന്ന് സമാഹരിക്കുന്നു എന്നതാണ്. വമ്പൻ കോർപറേറ്റുകളിൽ നിന്ന് ലഭിക്കുന്ന വൻ തുകകളെ ആണ് ആശ്രയിക്കുന്നത്. കോർപറേറ്റുകൾ പതിന്മടങ്ങു പ്രത്യുപകാരം നേടിക്കൊണ്ടല്ലാതെ സംഭാവന നൽകുകയില്ല. അങ്ങനെ തെരഞ്ഞെടുപ്പ് വലിയ അഴിമതിക്ക് കാരണമാകുന്ന ജനചൂഷണ മാമാങ്കമായി പരിണമിച്ചിരിക്കുന്നു. കരുത്തുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങൾ ഇന്ന് രാജ്യത്ത് ഇല്ലാതായിരിക്കുന്നു. അതുവഴി അഴിമതി വീരന്മാർക് നിർബാധം വിലസാൻ കഴിയുന്ന സാഹചര്യമാണുള്ളത്. ജനങ്ങൾ പോരാടി നേടിയെടുത്ത ഓംബു ഡ്‌സ്മാൻ പല്ലും നഖവും കൊഴിഞ്ഞ എറാൻമൂളിയായി അധ:പതിച്ചിരിക്കുന്നു.പുതിയ പുതിയ സംവിധാനങ്ങൾ മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നിയമം ഉണ്ടാക്കി ക്രമവത്കരിച്ച് അഴിമതി സ്ഥാപനവത്കരിച്ചിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധമായ, വ്യവസ്ഥാപിതമാക്കിയിരിക്കുന്ന അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് വൻ തുകകൾ വലിയ കോർപറേറ്റുകളിൽ നിന്ന് ബോണ്ടുകളായി കൈപ്പറ്റുന്നു. ഇത് വരെയുള്ളത് പരിശ്ശോധിച്ചാൽ മറ്റെല്ലാ പാർട്ടികൾക്കും കൂടി ലഭിച്ചിട്ടുള്ളതിനേക്കാൾ 50 ശതമാനത്തിൽ കൂടുതൽ ഫണ്ട് ബി. ജെ. പി. ക്ക് മാത്രമായി ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഫലപ്രദമായി ഇടപെടാൻ കഴിയാതെ ഇലക്ഷൻ കമ്മീഷൻ ജീവച്ഛവമായി മാറിയിരിക്കുകയാണ്.അതിന് പുറമെയാണ് ഇപ്പോൾ പക്ഷപാതപരമായിക്കൂടി പെരുമാറാൻ തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അധ്യക്ഷത വഹിച്ചു. വിനോദ് സെൻ, പികെ.വേണുഗോപാൽ, അഡ്വ. എം. മണികണ്ഠൻ,അഡ്വ. ജോൺ ജോസഫ്,ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു




LATEST NEWS

ഏകത ദിനാചരണവും ലഹരിക്കെതിരെ കൂട്ടയോട്ടവും സംഘടിപ്പിച്ചു

എൻ.എസ്.എസ് പതാകദിനം

പുന്നമൂട് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ വാദ്യാർത്ഥികൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ജില്ലാതല പട്ടയമേള -കരുംകുളം പഞ്ചായത്തിൽ 955 പട്ടയങ്ങൾ വിതരണം ചെയ്തു.

യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

പഴകിയ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നാൽപതോളം പേർ ചികിത്സ തേടി

സെപ്ടിക് ടാങ്കിനെടുത്ത കുഴിയിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

അദാനി ഫൗണ്ടേഷൻ നേത്ര രോഗ -ജീവിത ശൈലി-റ്റി. ബി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia