Support : +91 98954 15839
contact@newssixnews.com
  •  * പീഡനക്കേസ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി നടപടി , വലമുറക്കി പോലീസ് , ബലാത്സംഗം - നിർബന്ധിത ഗർഭഛിദ്രം എന്നിവ അടക്കമുള്ള കുറ്റങ്ങൾ , ഒളിവിൽ പോയി - വിമാനത്താവളങ്ങളിൽ തിരിച്ചറിയൽ നോട്ടീസ് * എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം *.വോട്ടിംഗ് യന്ത്രങ്ങൾ ഇന്നുമുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് - ഡിസംബർ 3 മുതൽ സ്ഥാനാർത്ഥി വിവരങ്ങൾ ഉൾപ്പെടുത്തും , തപാൽ ബാലറ്റ് അപേക്ഷ അയച്ചു തുടങ്ങി * തദ്ദേശ തെരഞ്ഞെടുപ്പിന് ജോലി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് *. എസ്ഐആർ ഫോം 1.8 4 കോടി ഡിജിറ്റലൈസ് ചെയ്തു *. തൊഴിൽക്കോഡ് പിൻവലിക്കണം - കേരളം കേന്ദ്രത്തിന് കത്ത് അയച്ചു * സേന കോപ്റ്റർ - ഇന്ത്യയും യുഎസും കരാറിൽ ഒപ്പിട്ടു *. കള്ളപ്പണം വെളുപ്പിക്കൽ,ഇ ഡി ക്കു സമാന്തര അന്വേഷണം ആകാം എന്ന് ഡൽഹി ഹൈക്കോടതി *. കുട്ടികൾക്കുള്ള മരുന്നിലെ അപകടസാധ്യതയുള്ള സംയുക്തങ്ങൾ വിലക്കും

ലോകകപ്പ് ക്രിക്കറ്റ് -ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ


29.10.2023



ലക്നൗ:ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് തുടർച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ.ഞായറാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് പരാജയപ്പെടു ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലേ വിക്കറ്റ് നഷ്ട പ്പെട്ട് പ്രതിരാേധത്തിലായെങ്കിലും 50 ഓവറിൽ 230 റണ്ണിലെത്തി. താരതമ്യേന കുറഞ്ഞ ലക്ഷ്യത്തി ലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ പേരുകേട്ട ഇംഗ്ലിഷ് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.സ്കോർ 129 ആകുമ്പാേഴേക്കും ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ പുറത്തായി. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് ഒരടികൂടി അടുത്തു. സ്കോർ. ഇന്ത്യ 50 ഓവ റിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229.ഇംഗ്ലണ്ട് 34.5 ഓവറിൽ129ന് പുറത്ത്. ടോസ് നഷ്ടപ്പെട്ട്ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി 101 പന്തിൽ 37 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ തിളങ്ങിയെങ്കിലും മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാനായില്ല. സൂര്യകുമാർയാദവ്(49),കെ.എൽ. രാഹുൽ (39),ജസ്പ്രീത് ബുംറ (16) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.രോഹിത് അർധ സെഞ്ചറിയുമായി നിലയുറപ്പിച്ചപ്പോഴും മുൻനിരയിലെ മറ്റു ബാറ്റർമാർ പെട്ടെന്നു പുറത്തായതാണ് തുടക്കത്തിൽ ഇന്ത്യയെ പ്രതിരാേധത്തിലാക്കിയത്. ശുഭ്മാൻഗിൽ (9),വിരാട് കോഹ്ലി (0),ശ്രേയസ് അയ്യർ(4) എന്നിവർ ചെറുത്ത് നിൽപില്ലാതെയാണ് മട ങ്ങിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ പവലിയനിലേക്ക് അയച്ചു.46 പന്തിൽ 27 റൺസെടുത്ത ലിയാം ലിവി ങ്ഫോണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.ജോ റൂട്ട്,ബെൻ സ്റ്റോക്സ് എന്നിവർ സംപൂജ്യരായി മടങ്ങി.ജോണി ബെയർസ്റ്റോ (14), ഡേവിഡ് മലൻ (16),ജോസ് ബട്ലർ (10),മൊയീൻ അലി (15), ക്രിസ് വോക്സ് (10) എന്നിങ്ങനെയാണ് ഇംഗ്ലണ്ടിന്റെ മറ്റു സ്കോറർമാർ. മുഹമ്മദ്ഷമി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി.




LATEST NEWS

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: അടുത്ത ഘട്ട നിർമ്മാണം പ ജനുവരിയിൽ - മന്ത്രി വി. എൻ. വാസവൻ

ജപ്പാനിൽ കെയർ ഗിവർ തൊഴിൽ സാധ്യതയുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു.

ഹാർബർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലത്തിന് മധുര പ്രതികാരത്തിൻ്റെ മാധുര്യവും - ആദ്യ വിജയത്തിൻ്റെ ആവേശത്തിൽ സിപിഎമ്മും

സാങ്കേതികവിദ്യ പുതിയ അവസരങ്ങള്‍ തുറക്കുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുന്നു - മുഖ്യമന്ത്രി പിണറായി വിജയന്‍

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ ഒരു സീറ്റിൻ്റെ മേൽ കെെ നേടി ഇടത് മുന്നണി - സ്വതന്ത്രൻ്റെ നിലപാടും നിർണ്ണായകം

ഇടതു കോട്ടകൾ തകർത്ത് കൈ പിടിച്ച് തീരദേശ പഞ്ചായത്തുകൾ

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ കോവളത്ത് തുടങ്ങി

കാഞ്ഞിരംകുളത്ത് മുൻ എംഎൽഎ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമക്ക് നേരെ ആക്രമണം

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia