Support : +91 98954 15839
contact@newssixnews.com
  •  * പീഡനക്കേസ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി നടപടി , വലമുറക്കി പോലീസ് , ബലാത്സംഗം - നിർബന്ധിത ഗർഭഛിദ്രം എന്നിവ അടക്കമുള്ള കുറ്റങ്ങൾ , ഒളിവിൽ പോയി - വിമാനത്താവളങ്ങളിൽ തിരിച്ചറിയൽ നോട്ടീസ് * എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം *.വോട്ടിംഗ് യന്ത്രങ്ങൾ ഇന്നുമുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് - ഡിസംബർ 3 മുതൽ സ്ഥാനാർത്ഥി വിവരങ്ങൾ ഉൾപ്പെടുത്തും , തപാൽ ബാലറ്റ് അപേക്ഷ അയച്ചു തുടങ്ങി * തദ്ദേശ തെരഞ്ഞെടുപ്പിന് ജോലി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് *. എസ്ഐആർ ഫോം 1.8 4 കോടി ഡിജിറ്റലൈസ് ചെയ്തു *. തൊഴിൽക്കോഡ് പിൻവലിക്കണം - കേരളം കേന്ദ്രത്തിന് കത്ത് അയച്ചു * സേന കോപ്റ്റർ - ഇന്ത്യയും യുഎസും കരാറിൽ ഒപ്പിട്ടു *. കള്ളപ്പണം വെളുപ്പിക്കൽ,ഇ ഡി ക്കു സമാന്തര അന്വേഷണം ആകാം എന്ന് ഡൽഹി ഹൈക്കോടതി *. കുട്ടികൾക്കുള്ള മരുന്നിലെ അപകടസാധ്യതയുള്ള സംയുക്തങ്ങൾ വിലക്കും

ഹാർബർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലത്തിന് മധുര പ്രതികാരത്തിൻ്റെ മാധുര്യവും - ആദ്യ വിജയത്തിൻ്റെ ആവേശത്തിൽ സിപിഎമ്മും


14.12.2025

അയൂബ് ഖാൻ

തിരുവനന്തപുരം: വാർഡ് രൂപീകരണത്തിന് ശേഷം ബാലികേറാമലയായിരുന്ന നഗരസഭയുടെ ഹാർബർ വാർഡിലെ വിജയം സി പി എമ്മിന് ആവേശം പകരുമ്പോൾ 10 വർഷം മുമ്പ് അമ്മയെ പരാജയപ്പെടുത്തിയ കൗൺസിലറെ തോല്പിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് വാർഡിൽ വിജയിയായ അഫ്സ സജീന എന്ന യുവ കൗൺസിലർ. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാർബർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിസാബീവിയോട് അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് അഫ്സയുടെ മാതാവ് സജീനയായിരുന്നു. അന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ വെറും 14 വോട്ടിനായിരുന്നു സജീന പരാജയം രുചിച്ചത്.ഇത്തവണ അതേ വാർഡിൽ ഇടത് സ്ഥാനാർത്ഥിയായി എത്തിയ സജീനയെ നേരിടാൻ യുഡിഎഫ് നിയോഗിച്ചത് നിസാബീവിയെ ആയിരുന്നു. ഇതോടെ ഹാർബർ വാർഡിലെ മത്സരം ശ്രദ്ധയാകർഷിച്ചു. എൽ.ഡി.എഫും യുഡിഎഫും എൻ.ഡി.എയും കോൺഗ്രസ് വിമത സ്ഥാനാർത്ഥിയും ശക്തമായ മത്സരം കാഴ്ചവെച്ച തെരഞ്ഞെടുപ്പിൽ സജീനയുടെ മകളും ഇടത് സ്ഥാനാർത്ഥിയുമായ അഫ്‌സ യു.ഡി. എഫ് സ്ഥാനാർത്ഥി നിസാബീവിയെ 640 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വാർഡിൽ എൽ.ഡി.എഫി ന് ലഭിച്ച ആദ്യ ജയം അഫ്സയുടെ വിജയത്തിന് തിളക്കമേറ്റി. 2015 ൽ വെറും 14 വോട്ടിന് മാതാവിനെ അടിയറവ് പറയിച്ച സ്ഥാനാർത്ഥിയെ വലിയ മാർജിനിൽ തന്നെ തോല്പിക്കാനായത് അഫ്സയുടെ മധുര പ്രതികാരത്തിൻ്റെ മാധുര്യവും വർദ്ധിപ്പിച്ചു. ആദ്യ രണ്ട് തവണ യുഡിഎ ഫ് ജയിച്ച വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച ശേഷം പാർട്ടിയിൽ നിന്ന് രാജിവെച്ച കൗൺസിലറെ ഇത്തവണ കൂടെ കൂട്ടിയാണ് യു.ഡി. എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഫലമുണ്ടായില്ല.കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വിഴിഞ്ഞം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ലതാ സുഗതന്റെ വരവ് യുഡിഎഫിന് തിരിച്ചടിയായി.എൽ.ഡി.എഫ് സ്ഥാനാർത്ഥി അഫ്‌സ സജീന 1828 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിലെ നിസാബീവിക്ക് ലഭിച്ചത് 1188 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാർത്ഥി ലതാസുഗതന് 754 ഉം എൻ.ഡി.എ സ്ഥാനാർത്ഥി അനിതാ അജീഷിന് 444 വോട്ടുകളും ലഭിച്ചു.




LATEST NEWS

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: അടുത്ത ഘട്ട നിർമ്മാണം പ ജനുവരിയിൽ - മന്ത്രി വി. എൻ. വാസവൻ

ജപ്പാനിൽ കെയർ ഗിവർ തൊഴിൽ സാധ്യതയുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചു.

ഹാർബർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലത്തിന് മധുര പ്രതികാരത്തിൻ്റെ മാധുര്യവും - ആദ്യ വിജയത്തിൻ്റെ ആവേശത്തിൽ സിപിഎമ്മും

സാങ്കേതികവിദ്യ പുതിയ അവസരങ്ങള്‍ തുറക്കുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുന്നു - മുഖ്യമന്ത്രി പിണറായി വിജയന്‍

വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ ഒരു സീറ്റിൻ്റെ മേൽ കെെ നേടി ഇടത് മുന്നണി - സ്വതന്ത്രൻ്റെ നിലപാടും നിർണ്ണായകം

ഇടതു കോട്ടകൾ തകർത്ത് കൈ പിടിച്ച് തീരദേശ പഞ്ചായത്തുകൾ

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ കോവളത്ത് തുടങ്ങി

കാഞ്ഞിരംകുളത്ത് മുൻ എംഎൽഎ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമക്ക് നേരെ ആക്രമണം

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia