ബമ്പര്‍ ഹിറ്റായി ഓണം വാരാഘോഷം - ഇനി ഒരുവര്‍ഷത്തെ കാത്തിരിപ്പ്
02-09-2023
തിരുവനന്തപുരം:ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ലേസര്‍ ഷോയും പുതുമകള്‍ നിറഞ്ഞ വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒത്തുചേര്‍ന്ന ഓണം വാരാഘോഷം ബമ്പര്‍ ഹിറ്റായാണ് സമാപിച്ചത്. സംസ്ഥാന സര്‍ക്കാർ ഒരുക്കിയ ഓണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ നഗരത്തിലെത്തിയെങ്കിലും പരാതികള്‍ക്കിട നല്‍കാതെയുള്ള ക്രമീകരണങ്ങളാണ് വിനോദസഞ്ചാര വകുപ്പ് നടത്തിയത്. ക്യാമറക്കണ്ണുകളിലൂടെയും മഫ്തിയിലും യൂണിഫോമിലുമായി ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കേരള പോലീസ് സുരക്ഷിതമായ ഓണക്കാല മൊരുക്കി.ഫയര്‍ ഫോഴ്സ്, എക്സൈസ്, തിരുവനന്തപുരം കോര്‍പറേഷന്‍,ശുചിത്വ മിഷന്‍,വാട്ടര്‍അതോറിറ്റി,കെ.എസ്.ഇ.ബി, ആരോഗ്യ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, കുടുംബശ്രീ,ടൂറിസം ക്ലബ്ബ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അനന്തപുരിയെ ആഘോഷ നഗരമാക്കാൻ രാപ്പകല്‍ പണിയെടുത്തു. വാരാഘോഷ ത്തിന്റെ തുടിപ്പുകള്‍ ചൂടാറാതെ ജനങ്ങളി ലേക്കെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കനകക്കുന്നില്‍ മീഡിയാ സെന്ററും സജീവമായിരുന്നു. ഓണക്കാഴ്ചകള്‍ നിറ ഭംഗികളോടെ പകര്‍ന്നു നല്‍കിയ മാധ്യമ കൂട്ടായ്മകളും കയ്യടി നേടി.ഓണം വാരാഘോഷത്തിന് തിരികൊളുത്തിയ ആഗസ്റ്റ് 27 മുതല്‍ തന്നെ നിശാഗന്ധിയിലെ പ്രധാന വേദിയുള്‍ പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 31ലധികം വേദികളിലും ഓണാവേശം തുടിച്ച് നിന്നു.ഉദ്ഘാടന വേദിയെ കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മാരായ വി.ശിവന്‍കുട്ടി,പി.എ മുഹമ്മദ് റിയാസ്,ആന്റണി രാജു,ജി.ആര്‍ അനില്‍, കെ.എന്‍ ബാലഗോപാല്‍,എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം എന്നിവരും എം.എല്‍.എ മാരുള്‍പ്പെടെ യുള്ള ജനപ്രതിനിധികളും മുഖ്യാതിഥിയായി ചലച്ചത്ര താരം ഫഹദ് ഫാസിലും എത്തിയി രുന്നു.കേരള കലാമണ്ഡലത്തിലെ കലാകാ രന്മാരും പിന്നണി ഗായകരായ ബിജു നാരായണന്‍,റിമി ടോമി,അപര്‍ണ രാജീവ്, ഷഹബാസ് അമന്‍,ഹരിശങ്കര്‍,ഗൗരിലക്ഷ്മി ചലച്ചിത്ര താരങ്ങളായ ടിനി ടോം,കലാഭവന്‍ പ്രജോദ് എന്നിവരും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ്,വാദ്യകലയുടെ കുലപതി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരും ഏഴ് ദിവസങ്ങളിലായി നിശാഗന്ധിയിലെ കാണികളെ ആവേശ കാെടുമുടിയിലെത്തിച്ചു.ജില്ലയിലെ മറ്റ് വേദികളില്‍ നരേഷ് അയ്യര്‍,സിതാര, സൂരജ് സന്തോഷ്,ലക്ഷ്മി ജയന്‍,ജോബ് കുര്യന്‍,ജാസി ഗിഫ്റ്റ്,ഉണ്ണി മേനോന്‍, അഫ്സല്‍,വിധു പ്രതാപ് തുടങ്ങിയ പ്രമുഖരും കലാ വിരുന്നാെരുക്കി.
മണക്കാട് മുതല്‍ കവടിയാര്‍ വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും നീണ്ട വൈദ്യുത ദീപാലങ്കാരവും ഇത്തവണ പുതുകാഴ്ചകൾ സമ്മാനിച്ചു. ഓണക്കാഴ്ചകളിലെ സര്‍പ്രൈസായി വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ലേസര്‍ ഷോ യുവതലമുറയുടെ ഫേവറിറ്റ് സ്പോട്ടായി.പൊള്ളുന്ന ചൂടിന്ശമനമായി എത്തിയ മഴ ഓണാഘാേഷത്തിന് വിഘാത മാകാതെ പെയ്താെഴിഞ്ഞു.ഒരുഓണക്കാലം കൂടി വിടപറയുമ്പോള്‍ ബാക്കിയാകുന്നത് മലയാളിയുടെ ഗൃഹാതുരതയ്ക്ക് ആക്കം കൂട്ടുന്ന ഒരുപിടി നല്ല ഓര്‍മ്മകളും അടുത്ത ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പുമാണ്.